നേരുമായ്‌

നിശബ്ദമാകാത്ത നാവുമായ്....നിലക്കാത്ത നേരുമായ്‌........



                   ഇറോം ശര്‍മിള ചാനു.....ഈ പേര് അധികം 

    ആരുംകേട്ടിട്ടുണ്ടായിരുന്നില്ല.ഹസാരയുടെ സമരം 

          നടക്കുന്ന സമയത്താണ് ഇറോം 

      ഷര്‍മിളയുടെ പേര് കുറച്ചെങ്കിലും 

       ചര്‍ച്ച ചെയ്യപ്പെട്ടത്.ഇന്നലെ വന്ന 

അന്നാഹസ്സാരയുടെ സമരം മാധ്യമങ്ങളും കോര്‍പറേറ്റുകളും  കൊണ്ടാടി ... 

എന്നാല്‍ 12 ആം വര്‍ഷത്തേക്ക്കടക്കുന്നഇറോം 

ശര്‍മ്മിളയുടെ നിരാഹാര സമരം ഇത്രയും വര്‍ഷം, 

പ്രാധാന്യത്തോടെ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഒരു ദേശീയ 

മാധ്യമങ്ങളും ഇല്ലായിരുന്നു.

മണിപ്പൂരില്‍ ഇറോം നന്ദയുടെയും സഖിയുടെയും 

മൂന്നുമക്കളില്‍ ഇളയവളായി ജനിച്ച ഇറോം ചാനു 

 ശര്‍മ്മിള എന്ന യുവതി, ജനങ്ങള്‍ക്ക്‌ വേണ്ടി തന്‍റെ 

 ജീവന്‍ മാറ്റി വച്ചിരിക്കുകയാണ്.മണിപ്പൂരില്‍ 

സൈന്യത്തിന്, കൊലപ്പെടുത്താന്‍ വരെ, അധികാരം 

നല്‍ക്കുന്ന പ്രത്യേക സൈനിക നിയമം AFSPA (Armed 

Forces Special Powers Act ,1958 ) പിന്‍വലിക്കണം എന്ന 

ആവശ്യത്തോടെ 2000 നവംബര്‍ 2 നു ആണ് ഇറോം 

ശര്‍മ്മിള തന്‍റെ നിരാഹാരം ആരംഭിക്കുന്നത്.

2000 ത്തില്‍  മണിപ്പൂരിലെ ഇന്ഫാല്‍ താഴ്വരയിലെ 


മാലോമില്‍  ബസ്‌ കാത്തു നിന്ന 10 സാധാരണക്കാരെ 

ആസ്സാം റൈഫിള്‍സ് ലെ  പട്ടാളക്കാര്‍ 

കൊലപ്പെടുത്തി..കൊല്ലപ്പെട്ടവരില്‍ 18 വയസ്സ് 

പ്രായമുള്ള 1988 ലെ  ധീരതയ്ക്ക്   അവാര്‍ഡ്‌ ലഭിച്ച, 

സിനം ചന്ദ്രനു കൂടി ഉള്‍പ്പെടുന്നു. ഈ സംഭവത്തില്‍ 

പ്രതിഷേധിച്ചു AFSPA പിന്‍വലിക്കണം എന്ന്  

ആവശ്യപ്പെട്ടാണ് 2000 നവംബര്‍ 2 നു ഇറോം 

ശര്‍മ്മിള തന്‍റെ നിരാഹാര  സമരം ആരംഭിച്ചത്. 

മൂന്നു ദിവസ്സം കഴിഞ്ഞപ്പോള്‍ ഇറോം ശര്‍മിളയെ 

ആത്മഹത്യാ കുറ്റം ചുമത്തി അറസ്റ്റ് 

ചെയ്തു...എന്നാല്‍ ഇറോം ശര്‍മിള അന്ന് തുടങ്ങിയ 

നിരാഹാരം ഇപ്പോഴും തുടരുകയാണ്.AFSPA 

പിന്‍വലിക്കുന്നത് വരെ......

 

2004 ജൂലൈ 11 നു, നിരോധിച്ച സംഘടനയിലെ 

അംഗമെന്നാരോപിച്ചു   കസ്റ്റടിയില്‍    എടുത്ത, 

മനോരമ ദേവി എന്ന 32 വയസ്സു കാരിയുടെ മൃത 

ദേഹം അടുത്ത ദിവസം ഇന്ഫാലില്‍ 

വെടിയുണ്ടകള്‍ 

ഏറ്റ നിലയില്‍ കണ്ടെത്തി...പരിശോധനയില്‍ 

ക്രൂരമായ ബലാത്സങ്ങതിനു  ഇരയായതായി 

കണ്ടെത്തി...ഈ സംഭവത്തില്‍ പ്രതിഷേധിച്ചു 

മണിപ്പൂരില്‍ എല്ലായിടത്തും സമരാഗ്നി ആളി 

കത്തി.."Indian Army ,Rape us Too" എന്ന 

മുദ്രവാക്യവുമായി ആസ്സാം റൈഫിള്‍സ് ഹെഡ് 

ഓഫീസിലേക്ക് മുപ്പതോളം വരുന്ന 

സാധാരണക്കാരായ യുവതികള്‍ നഗ്നമായി 

പ്രതിഷേധിച്ചു..AFSPA യുടെ പ്രശ്നങ്ങളെ പറ്റി 

പഠിക്കാന്‍ 2004 നവംബറില്‍ പ്രധാനമന്ത്രി 

മന്‍മോഹന്‍സിംഗ് ജസ്റ്റിസ്‌ ജീവന്‍ റെഡി കമ്മീഷനെ വച്ചു...

ഗാന്ധിജയന്തി പ്രമാണിച്ചു 2006 ഒക്ടോബര്‍ 2 നു 


ഇറോം ശര്‍മിള യെ ജയില്‍ മോചിത 

ആക്കിയെങ്കിലും ,ശര്‍മിള ജന്തര്‍ മന്ദിറില്‍ 

നിരാഹാരം തുടര്‍ന്നു ...ഇതേ തുടര്‍ന്ന് വീണ്ടു 

അറസ്റ്റില്‍ ആയി..2006 ഡിസംബര്‍ 2 നു മണിപ്പൂരില്‍ 

നിലവിലുള്ള സൈനിക ശക്തിയുടെ പ്രതേക 

അധികാരത്തിനു അയവ് വരുത്താം എന്ന  

പ്രധാനമന്ത്രി ഉറപ്പു നല്‍കി . എന്നാല്‍ സൈനിക  

നിയമം പൂര്‍ണമായി പിന്‍വലിക്കും വരെ തന്‍റെ 

നിരാഹാരം തുടരാന്‍ തന്നെ ആണ് ഇറോം ശര്‍മിള 

തീരുമാനിച്ചത്..

 

ദ്രവ രൂപത്തിലുള്ള ഭക്ഷണം മൂക്കിലൂടെ കുഴല്‍ 

വഴി നല്‍കിയാണ്‌ ഇറോം ഷര്‍മിളയുടെ ജീവന്‍ 

നിലനിര്‍ത്തി കൊണ്ട് പോകുന്നത്. 2006 നവംബറില്‍ 

ഇറാനിലെ സന്നദ്ധ പ്രവര്‍ത്തകയും നോബല്‍ 

സമ്മാന ജേതാവുമായ ഷിറിന്‍ ഇബാദി  ഇറോം നെ 

സന്ദര്‍ശിക്കുകയും സമരത്തിനു പിന്തുണ 

നല്‍കുകയും ചെയ്തു..2010 ലെ 'രവീന്ദ്രനാഥ  ടാഗൂര്‍ 

സമാധാന പുരസ്കാരം' ഇറോം ശര്‍മിള യെ   തേടി 

എത്തി..

അഴിമതി' എന്നത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും 

പെട്ടെന്ന് മനസ്സിലാകുന്ന വിഷയങ്ങളില്‍ 

ഒന്നായതിനാല്‍ ഹസാരെ സമരത്തിന്‌ നല്ല പിന്തുണ 

കിട്ടി എന്നാല്‍ ഇറോം ശര്‍മിള ഉയര്‍ത്തുന്നത്  ഒരു 

പ്രതേക പ്രദേശത്തെ മാത്രം വിഷയം എന്ന നിലയില്‍ 

ആകാം വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നത്...ടൂബു 

വഴി ജീവന്‍ നിലനിര്‍ത്തി കൊണ്ട് തുടരുന്ന ശര്‍മിള 

ചാനുവിന്റെ പോരാട്ടങ്ങള്‍ 12 ആം വര്‍ഷത്തിലേക്ക് 

കടക്കുന്ന ഈ അവസരത്തില്‍ എല്ലാ ഭാവുകങ്ങളും 

നമുക്ക് നേരാം...

"When life comes to its end
You, please transport
My lifeless body
Place it on the soil of Father Koubru

To reduce my dead body
To cinders amidst the flames
Chopping it with axe and spade
Fills my mind with revulsion

The outer cover is sure to dry out
Let it rot under the ground
Let it be of some use to future generations
Let it transform into ore in the mine

I'll spread the fragrance of peace
From Kanglei, my birthplace
In the ages to come
It will spread all over the world."

-lrom Sharmila

 ത്രു ദി ഐസ് ഓഫ് എ പെയ്ന്‍റര്‍.........

                                                Font problem ?'Click Here'

    ലോക ചിത്ര കലയ്ക്കു ഇന്ത്യ നല്‍കിയ സംഭാവന ആണ് M .F . ഹുസൈന്‍ എന്ന മഖ്ബൂല്‍ ഫിദാ ഹുസൈന്‍. പത്മ ഭൂഷന്‍, പത്മ വിഭൂഷന്‍,പത്മ ശ്രീ എന്നിവ ലഭിച്ച M .F . ഹുസൈന്‍  ഇന്ത്യന്‍ ചിത്ര കലയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു.ഗോള്‍ഡെന്‍  ബെയര്‍  പോലുള്ള അന്താരാഷ്‌ട്ര പുരസ്കാരങ്ങളും കരസ്ഥമാക്കിയ M .F ഹുസൈനെ  ഫോബ്സ് മാസിക വിശേഷിപ്പിച്ചത്‌  'ഇന്ത്യയുടെ പിക്കാസോ ' എന്നാണ്.

           തികച്ചും ദരിദ്രമായ ചുറ്റുപാടില്‍ ആയിരുന്നു ഹുസൈന്‍റെ ബാല്യകാലം.പിച്ച വയ്ക്കും മുന്‍പ് തന്നെ അമ്മ മരിച്ചു.വരയോടുള്ള മകന്‍റെ പ്രതിപത്തി കണ്ടു അച്ഛന്‍ അവനെ J .J സ്കൂള്‍ ഓഫ്  ആര്‍ട്സില്‍ ചേര്‍ത്തെങ്കിലും  അച്ഛന്‍റെ ജോലി നഷ്ട്ടപ്പെട്ടപ്പോള്‍ ഹുസൈന്‍റെ ചിത്രകലാ പഠനവും മുടങ്ങി.മുംബൈലേക്കു വണ്ടി കയറിയ ഹുസൈന്‍ തന്‍റെ സുഹൃത്ത് നടത്തികൊണ്ടിരുന്ന സിനിമ ബോര്‍ഡുകള്‍ വരയ്ക്കുന്ന പണിയില്‍ സഹായിയായി കൂടി.രണ്ടു നേരത്തെ ഭക്ഷണത്തിനു ആവശ്യമായ കൂലി ഹുസ്സൈനു  ലഭിച്ചു.ഉറക്കം തെരുവോരത്തും.അവിടെ നിന്നാണ് ഹുസൈന്‍ ചിത്രകലയില്‍  ലോകത്തിന്‍റെ നെറുകയിലേക്ക് പടികള്‍ കയറിയത്.ഭാരതീയ ചിത്രകലയെ ഹുസൈന്‍ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി.മോഡേണ്‍ സാധ്യതകളെ ഹുസൈന്‍ ഫലപ്രദമായി   ഉപയോഗിച്ചു.1986 മുതല്‍ ആറു വര്‍ഷക്കാലം ഹുസൈന്‍ രാജ്യ സഭ അംഗവും ആയിരുന്നു.

                                ഹിന്ദു   ദൈവങ്ങളുടെ നഗ്ന ചിത്രങ്ങള്‍ വരച്ചു എന്നതിലൂടെ  ഹുസൈന്‍ ഹിന്ദുത്വ  വര്‍ഗീയ വാദികളുടെ വിമര്‍ശനങ്ങള്‍ക്ക്  വിധേയനായി.മതേതരത്വത്തിന്‍റെ  പേരില്‍ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്ന ഭാരതം നാണക്കേടുകൊണ്ട്‌  തല കുനിക്കേണ്ടി വന്നു..കാമ ശാസ്ത്രവും നഗ്ന ശില്‍പ്പങ്ങളും ഭാരതീയ പാരമ്പര്യം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. എന്നാല്‍ 'ഇസ്ലാം മതത്തില്‍' പെട്ട വ്യക്തി ഹിന്ദു ദേവതകളെ നഗ്നമായി ചിത്രീകരിച്ചപ്പോള്‍ അത് വിമര്‍ശനവിധേയമായി.1970 കളില്‍ വരച്ച ഹുസൈന്‍റെ ചിത്രങ്ങളില്‍ മുപ്പതോളം  വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംഘപരിവാര്‍  ശക്തികളും മറ്റും വിവാദം കണ്ടെത്തിയത്.ഇത് പ്രത്യേക  രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ വച്ചും ആണെന്ന് വ്യക്തമാണ്.ഹുസൈന്‍ ചിത്രങ്ങളിലെ നഗ്നതയെ ചോദ്യം ചെയ്തവര്‍ ശ്രവണബലഗോളയിലും     കൊണാര്‍ക്കിലും    മറ്റും സൃഷ്ട്ടിക്കപ്പെട്ട  ശില്‍പ്പങ്ങളിലും ചുവര്‍ ചിത്രങ്ങളിലും ഉള്ള നഗ്നതയെ ചോദ്യം ചെയ്തില്ല ! ശ്രവണബലഗോളയില്‍  80 അടി ഉയരത്തില്‍ ഉള്ള നഗ്ന ശില്‍പ്പമാണ് സ്ഥാപിച്ചിട്ടുള്ളത്  .അവിടെ പ്രാര്‍ഥനയും ഉത്സവവും നടക്കുന്നുണ്ട്.നഗ്നതയുടെ പേരില്‍ ആരും എതിര്‍പ്പുമായി രംഗത്ത് വന്നിട്ടില്ല! ഹിന്ദു ദേവതകള്‍ നാം ഇന്ന് കാണുന്ന ചിത്രങ്ങളുടെ രൂപത്തില്‍ ആണ് ഉണ്ടായിരുന്നത് എന്ന് ആര്‍ക്കാണ് തെളിയിക്കാനാവുക..ഒരു പക്ഷെ ' M .F . ഹുസൈന്‍' എന്ന പേര് ആയിരിക്കാം വിവാദങ്ങള്‍ക്ക്  സംഘപരിവാര്‍ ശക്തികളെ  പ്രേരിപ്പിക്കുന്നത്  .വര്‍ഗീയ ശക്തികള്‍ ഹുസൈന്‍റെ പ്രദര്‍ശനങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍    നടത്തി.ചിത്രങ്ങള്‍ അടിച്ചു തകര്‍ത്തു. കേരള സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ച രാജാ രവിവര്‍മ പുരസ്കാരം ഏറ്റുവാങ്ങാന്‍ വര്‍ഗീയ ശക്ത്തികള്‍ ഹുസൈനെ അനുവദിച്ചില്ല.വിപുലമായ തോതില്‍ ഒളിയോഗ്രാഫി അടിച്ചിറക്കുക വഴി ദൈവങ്ങളുടെ ചിത്രങ്ങള്‍  സാധാരണക്കാരായ കീഴാളരുടെ പൂജ മുറികളിലും ബാര്‍ബര്‍ ഷോപ്പുകളിലും എത്തിപെടുന്നു എന്നും  ദൈവങ്ങളുടെ ചിത്രം വരക്കാന്‍ മോഡലുകളെ ഉപയോഗപ്പെടുത്തി എന്നും ആരോപിച്ച്  ,ഈ വര്‍ഗീയ ശക്തികള്‍ രാജാ രവിവര്‍മ്മ  യെ  തന്നെ കോടതി  കയറ്റിയിട്ടുണ്ട് ..അന്ന് രവിവര്‍മ്മയെ കോടതി കുറ്റ വിമുക്തനാക്കി.

ഹുസൈന്‍ ജീവിതത്തിന്‍റെ അവസാനം വരെ സ്വന്തം കലയില്‍ പൂര്‍ണ  വിശ്വാസം അര്‍പ്പിച്ചു. ഖത്തര്‍ പൗരത്വം  സ്വീകരിക്കുന്നതിനു മുന്‍പ്, തന്‍റെ രചനകള്‍ ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതിനോട് ക്ഷമ ചോതിച്ചു.എന്നാല്‍ സ്വന്തം സൃഷ്ട്ടികളെ തള്ളി  പറഞ്ഞതുമില്ല .ഒടുവില്‍  വിവാദങ്ങള്‍ ഒന്നുമില്ലാത്ത ലോകത്തേക്ക് ഹുസൈന്‍ യാത്രയായി ...

                                                                                                          -നിയതി -
















                 'ന്യൂനപക്ഷ പദവി' പോലുള്ള ലേബലുകള്‍ മറയാക്കി മാനേജുമെന്റുകള്‍   ഉന്നത വിദ്യാഭ്യാസ മേഖലയെ കമ്പോളമായി കണ്ടു കുറെ വര്‍ഷക്കാലമായി കച്ചവടം കൊഴുപ്പിക്കുകയാണ്.പഠിക്കാന്‍ മിടുക്കരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ഇതിനു മുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കേണ്ടി വരുന്നു.LDF സര്‍ക്കാര്‍ കൊണ്ട് വന്ന സാശ്രയ നിയമത്തിന്‍റെ നിര്‍ണായക ചിറകുകള്‍ എല്ലാം മാനേജുമെന്റുകള്‍   കോടതിയില്‍ പോയി അരിഞ്ഞു വീഴ്ത്തി.കാശുമുടക്കി കോളേജുകള്‍  ഇടുന്നത് തങ്ങള്‍ക്കു ലാഭം കൊയ്യാന്‍ മാത്രം ആണെന്ന 
ധിക്കാര പരമായ നിലപാടാണ്, അല്‍പ്പം പോലും സാമൂഹിക നീതി പാലിക്കാന്‍ തയ്യാറാകാത്ത ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സില്‍  പോലുള്ള മാനേജുമെന്റുകള്‍ എടുക്കുന്നത്.ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു എന്ന രീതിയില്‍ ഇളവുകള്‍ അനുവദിക്കുമ്പോള്‍ ആ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥി കള്‍ക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്നും ആ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ അവിടെ പഠിക്കാന്‍ അവസരം ലഭിക്കുന്നുണ്ടോ എന്നും ചര്‍ച്ച ചെയ്യപ്പെടെണ്ടാതാണ്.കാശു മുടക്കി കോളേജ് ഇടുന്നവന് ലാഭം ആയികൂടാ എന്നില്ല.എന്നാല്‍ സാമൂഹിക നീതിയും മെരിറ്റും കാറ്റില്‍ പറത്തി കൊള്ള ലാഭത്തിനായി മാത്രം ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ശരിയോ? സാശ്രയ പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമം മാത്രമാണ് ഒരു പോംവഴി എന്നതിലേക്ക് ഇത്രയും നാളായി നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നു.



                                                                SFI പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ സാശ്രയ കച്ചവടത്തിനെതിരെ രക്ത രൂക്ഷിതമായ പോരാട്ടങ്ങള്‍ നടത്തുകയാണ്.ഈ സമരങ്ങളിലൂടെ കുറച്ചു പാവപ്പെട്ടവര്‍ക്ക് എങ്കിലും പഠിച്ചു ഡോക്ടര്‍മാര്‍ ആകാനുള്ള അവസരം ലഭിച്ചേക്കാം.എന്നാല്‍ അവര്‍ ഡോക്ടര്‍മാര്‍ ആകുമ്പോള്‍ അവരുടെ ശമ്പളം പതിന്‍ മടങ്ങ്‌ വര്‍ധിപ്പിക്കാനുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടു പാവപ്പെട്ട രോഗികളെ വലക്കുന്ന രീതിയില്‍  എന്ത് സാമൂഹിക നീതി ആണ് ഉള്ളത് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.വിദ്യാഭ്യാസ കാലഘട്ടത്തില്‍  സാമൂഹിക നീതിയും മെറിറ്റും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഈ കൂട്ടര്‍ക്ക്  വേണ്ടി പോരാടുന്നു . എന്നാല്‍ ഡോക്ടര്‍മാര്‍ ആയി കഴിഞ്ഞ ശേഷം ആശുപത്രികളിലെ ശോച്യാവസ്ഥയും മറ്റും പരിഹരിക്കാനുള്ള ഒരു സമരത്തില്‍ പോലും ഏര്‍പ്പെടാതെ സ്വന്തം കീശ വീര്‍പ്പിക്കാനുള്ള, എത്ര കിട്ടിയാലും മതി വരാത്ത ശമ്പള പരിഷ്കരണം പോലുള്ള ,കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ സമരം നടത്തി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്, എന്ന കാര്യത്തിലും,ഈ  സമരതീഷ്ണ പോരാട്ടങ്ങള്‍ക്കിടയില്‍  വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
                                                     



                                                             ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലിനെ പോലുള്ള വരെ ഭയപ്പെട്ടു മാറി നില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തപ്പെടെണ്ടാതാണ്.കൊടിയുടെ നിറം നോക്കാതെ സാശ്രയ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള വഴികളാണ് തേടേണ്ടത്.അതിനു ശക്തമായ കേന്ദ്ര നിയമവും മറ്റും  നിര്‍മ്മിക്കുന്നതിന് ഒന്നിച്ചു നിന്ന് പോരാടുകയാണ് വേണ്ടത്..



                          ഈ വര്‍ഷം  മാനേജുമെന്റുകള്‍ എന്ത് തോന്യവാസവും നടത്തികൊള്ളട്ടെ അടുത്ത വര്‍ഷം  ഇടപെടാം എന്ന UDF സര്‍ക്കാരിന്റെ നിലപാട് പാപ്പരത്വമാണ്.നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍എത്തിയ  UDF സര്‍ക്കാര്‍ കസേര ഉറപ്പിക്കുന്നതിനുള്ള തത്രപാടിലാണ്.ഗവണ്മെന്റ് സീറ്റ് പ്രവേശനം നിശ്ചിത തീയതിക്ക് മുന്‍പ് നടത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ അവര്‍ക്ക് വലുത് ലീഗിന് അഞ്ചാം   മന്ത്രി സ്ഥാനം നല്‍കണോ എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളുമാണ്..ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ UDF സര്‍ക്കാര്‍ മറന്നു പോയത് പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനുള്ള അവസരം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആണ്.




                                                                                                    -നിയതി-



               
                                   അന്തമില്ലാത്ത അഴിമതികള്‍ കണ്ടു പൊറുതിമുട്ടിയ ഭാരതത്തിലെ വിവിധ മേഖലകളില്‍  പെട്ട  ജനങ്ങള്‍ പ്രതിഷേധങ്ങളുമായി  രംഗത്ത് എത്തി കഴിഞ്ഞു.അണ്ണാ ഹസാരെ പോലുള്ളവര്‍ നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു.ബി.ജെ.പി പോലുള്ള രാഷ്ട്രീയ കഷികള്‍ 'രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ' വച്ച് ഹസാരയുടെയും രാംദേവിന്‍റെയും സമരങ്ങളെ പിന്തുണക്കുമ്പോള്‍ ഭാരതത്തിലെ ജനങ്ങള്‍ അഴിമതിക്കെതിരെ നടത്തുന്ന സമരം എന്ന നിലയില്‍ പിന്തുണ നല്‍കുന്നു. തുടര്‍ച്ചയായി 10 വര്‍ഷത്തോളം ബി.ജെ.പി യെ ജനങ്ങള്‍ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞ്  UPA സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍  കിട്ടുന്ന ഓരോ അവസരങ്ങളും പരമാവധി മുതലാക്കി അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍  വരുക എന്ന രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നീങ്ങുന്നു.പഴയ ശവപ്പെട്ടി കുംഭകോണവും കര്‍ണാടകത്തിലെ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ഉള്ള  അഴിമതി ആരോപണങ്ങളും എല്ലാം ബി.ജെ.പി യുടെ 'അഴിമതിക്കെതിരെ ' ഉള്ള സമരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടേക്കാം...

                                           യു.പി.എ  സര്‍ക്കാര്‍ കോടിക്കണക്കിനു രൂപകളുടെ അഴിമതികളില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോള്‍ എല്ലാം കണ്ടു കൊണ്ട് ചുണ കേട്ട  മൌനവുമായി   മന്‍മോഹന്‍ സിംഗ്  പ്രധാനമന്ത്രി പഥം അലങ്കരിക്കുന്നു.  മൂക്കിനു താഴെ കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ മാറി മാറി നടക്കുമ്പോഴും അദേഹത്തിന് ഒന്നും ചെയ്യാനാകാതെ നിശബ്ദനായി ചരിത്രം കണ്ട ഏറ്റവും 'ദുര്‍ബലനായ പ്രധാനമന്ത്രിയെ'  പോലെ മാറി നില്‍ക്കുന്നു.കേരളത്തില്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ പോലും ഇല്ലാതെ നടത്തിയ അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ ഇവിടെ പ്രസക്തിയാര്‍ജിക്കുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ ആര്‍ജിച്ചു വി.എസ്. നടത്തിയ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിഭാഗീയതയുടെ മണം ഉണ്ടായെക്കാമെങ്കിലും പൊതു ഖജനാവ് കോള്ള അടിച്ചതിനു ബാലകൃഷ്ണപിള്ളയെ (ഇടമലയാര്‍ കേസ്) ജയിലില്‍ അയക്കാനും  ഐസ് ക്രീം പെണ്‍വാണിഭ കേസില്‍ (കുഞ്ഞാലികുട്ടി) നടത്തികൊണ്ടിരിക്കുന്ന പോരാട്ടങ്ങളും വിഭാഗീയതക്ക് അതീതമായി കാണാവുന്നതാണ്.തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു പ്രധാനമന്ത്രി ആകാന്‍ പോലും ധൈര്യം കാണിക്കാത്ത മന്‍മോഹന്‍ സിംഗ് നെ പോലുള്ളവര്‍ക്ക് അഴിമതിക്കെതിരെ എന്ത് ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്ന് ജനങ്ങള്‍ സംശയിക്കുന്നു.
                        അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്നവരുടെ വിശ്വാസ്യത ഉറപ്പു വരുത്തണം എന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ബാബ രാംദേവിനെ പോലുള്ളവര്‍ നടത്തുന്ന ആര്‍ഭാട പൂര്‍ണ്ണമായ ഉപവാസങ്ങളും മറ്റും അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ നിറം കെടുത്തുന്നു.ആര്‍.എസ്.എസ് ന്‍റെ പിന്തുണയോടെ നടത്തുന്ന രാംദേവിന്‍റെ  സമരത്തില്‍ ബാബറി മസ്ജിത് പൊളിച്ച കേസിലെ പ്രതി  റിതംബര സമരത്തില്‍ പങ്കെടുത്തത് വിവാദമാവുകയും ചെയ്തു.'സായുധ സേന' ഉണ്ടാക്കും എന്ന് പറഞ്ഞു രാംദേവ് നടത്തിയ  ആഹ്വാനങ്ങള്‍ അഴിമതിക്കെതിരെ ഹസ്സാരയെ പോലുള്ളവര്‍ നടത്തി വന്ന സമരങ്ങളുടെ ശക്തി കുറച്ചു.

                        അഴിമതികളുടെ കൂത്തരങ്ങു കൊണ്ട് ഇന്ത്യയെ  ലോക രാജ്യങ്ങളുടെ മുന്നില്‍ അപമാനിക്കുന്നവര്‍ക്ക് മാപ്പ് നല്‍കാനാവില്ല.കല്‍മാടി,കനിമൊഴി,രാജ എന്നിങ്ങനെ തീഹാര്‍ ജയിലിലും മറ്റും കിടക്കുന്നവരുടെ പട്ടിക നീളുന്നു.അഴിമതികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ഉള്‍പെടുത്തി ശക്തമായ ലോക്പാല്‍ ബില്‍ പാസാക്കുകയും തുടര്‍ന്നും അഴിമതിക്കെതിരെ ജാഗരൂകരായിരിക്കുകയും വിസ്വസ്യതയുള്ള അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയും  ചെയ്യുക എന്നത് ജനങ്ങളുടെ കടമയാണ്..
                                                                                                                      -നിയതി-  

അനുയായികള്‍